Sunday, November 13, 2016

The Great (Mo)Demonetization Farce!!

Does the fact that he was chosen by the majority make Mr Modi (G) any less of a moron, as someone who thinks that he can run a country through newspaper headlines and gimmickry? Does that change the fact that we live in a country where half the population or more do not have bank accounts (with an economy where cash transactions account for a major chunk - more than 80% - of consumer payments)? And if Mr Modi claims or tries to be smarter or wiser than others (or even "more patriotic" than others - whatever TF that means!) by making 500 and 1000 rupee notes redundant overnight (that BTW accounts for more than 85% of the total cash available in the country!), just that fact that he was chosen by a majority does not make him any less of a fool; nor does his being the Prime Minister of the country make it a wise decision in anyway. It only highlights his lack of political gravitas and his nearsightedness.


He thinks it is okay to put an entire country and its people through this nonsense just to gain points (brownie or moolah) in the run up to the assembly elections in one of the most politically important states in the country, Uttar Pradesh. And if the reports that are coming in are anything to go by, far from being the "top secret move" that it is claimed to be, many people seem to have been in the know of the imminent demonetization announcement, and the surge in bank deposits over the preceding month (or a couple of months) stand testimony to that argument. All the "steps-towards-curbing-black-money" talk is plain hogwash. If the intention was indeed to put a hold on the black money menace by abolishing larger currency denominations (as is being purported), what explains the introduction of 2000 rupee notes and the announcement by the finance minister the other day that 1000 rupee notes will be re-introduced, albeit in new clothing, within a month's time? Demonetization as a policy has a spectacular history of being a failure every time it has been introduced (not just in India, but across the world). The BJP themselves, through its national spokesman, Meenakshi Lekhi, called it a "gimmick" and a "strongly ant-poor measure" when the UPA government mulled over demonitizing notes printed before 2005. She went on to say, and I quote, "This policy of Mr. P Chidambaram is only meant for the blue blood and not for the sweating, red-blooded, toiling millions. It is not going to affect those who have numbered accounts in Swiss banks, but will hit those who do not have any bank account even in India!!” Please watch the attached video.

It just proves that this is, very simply put, a gimmick to divert attention from all the grave social and political failures of this government in the past two and a half years. Story telling (or to use their own jargon, Jumla) seems to be their SOP, or their bread and butter; first it was the "surgical strike" and now this! And, amidst all this, the funniest thing is the rapturous heights this utterly brainless announcement has taken the Modi-toadies (read bhakths) to, as is evident from their constant verbal diarrhea all across the social media! In fact I had the misfortune of having an argument (being buttonholed by would be a better expression) with a particularly officious member of their tribe - that lasted close to an hour and a half - where he had no answers to any of the questions I asked but kept on blabbering the usual "18-hour workday-two hours' sleep-best PM-UNESCO-muslim-terrorism-Nawaz Sharif peeing in his pants--Pakistan isolated-world leaders admiring our PM-and the rest of the blah blah". Just underscored something I had written about them earlier "Arguing with a bhakth is rather like trying to play chess with a pigeon; it knocks the pieces over, craps on the board, and flies back to its flock to claim victory!!"


Sunday, June 5, 2016

ജയരാജൻ സഖാവും മുഹമ്മദ്‌ അലിയും!


ശനിയഴ്ച്ചയല്ലേ, രാത്രി പനിയോ മറ്റോ പിടിച്ചാലോ എന്നു കരുതി എല്ലാം ശരിയാക്കാൻ വേണ്ടി കാലത്തുതന്നെ യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തി വൈകുന്നേരം വരെ കായികമായി ഒരുപാടധ്വാനിച്ചു തളർന്നപ്പോഴാ, കായികമന്ത്രികൂടെയായ ജയരജാൻ സഖാവ്, ഇന്നത്തേക്കിത്രേം മതി ബാക്കി അധ്വാനം വീട്ടിലാകാമെന്നു തീരുമാനിച്ചത്. സഖാവ് കാറിൻറെ പിൻസീറ്റിലേക്ക് കയറി, വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി ഒന്ന് ക്ലച്ച് പിടിച്ചു തുടങ്ങിയപ്പോളാ മുൻസീറ്റിലിരുന്ന അടിമസഖാവ് ഞെട്ടിക്കുന്ന ആ വാർത്ത സഖാവിനെ അറിയിച്ചത്,
"സഖാവേ നമ്മുടെ മുഹമ്മദ് അലി മരിച്ചുപോയി".
ഒരു നിമിഷം തികട്ടിവന്ന ഞെട്ടൽ കഷ്ടപെട്ടുള്ളിലൊതുക്കികൊണ്ട് സഖാവ് ചോദിച്ചു, "യാത് മുഹമ്മദ് അലി?"
അടിമസഖാവ്: "സഖാവിനു മനസ്സിലായില്ലേ? ഹോ, എന്നാ ഒരിതാരുന്നു പഹയൻറെ...ഒത്ത പൊക്കോം വണ്ണോം..ഇടിയെന്നുപറഞ്ഞാ പിന്നെ അതൊരൊന്നൊന്നര ഇടിയാ...കഷ്ടമായിപ്പോയി അമേരിക്കേ വെച്ചാ മരിച്ചേ .. ഒളിമ്പിക്സിൽ സ്വർണ്ണ മെഡലോടെയല്ലാരുന്നോ തുടക്കം...അനീതിക്കെതിരെയൊക്കെ ഒരുപാട് ശബ്ദമുയർത്തിയ ആളല്ലാരുന്നോ... പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് കോഴിക്കോട്ടുവച്ച് ഞനൊരുവട്ടം കണ്ടിട്ടുണ്ട്, സഖാവ് കേട്ടിട്ടില്ലിയോ?"
ഇതാരെടാപ്പാ, സഖാവൊരു നിമിഷം തലയുപയോഗിച്ചധ്വാനിച്ചു നോക്കി. വർഷങ്ങളോളം തുറക്കാതെ കിടന്ന ഒരു വാതിൽ തള്ളിതുറക്കുമ്പോഴുണ്ടാകുന്ന പോലെയുള്ള ഒരാർത്തനാദം തലയുടെ ഒരുവശത്തുനിന്നു മറ്റേ വശത്തേക്കൊരു പോക്കുപോയി. സഖാവ് തലയിൽ കൈ വച്ചധ്വാനമാവസാനിപ്പിച്ചു. ആരാണെങ്കിലെന്താ മരിച്ചില്ലേ, ഇനി അതാലോചിച്ചു നമ്മള് തല പുണ്യാഹമാക്കുന്നതെന്തിനാ...ഒരു കര്യമുറപ്പിക്കാം, കോയിക്കോട്ട്കാരനാരുന്നു, നല്ല പൊക്കോം വണ്ണോമുണ്ടാരുന്നു, ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും കിട്ടീട്ടുണ്ട്. പിന്നെ അനീതിക്കെതിരായി ശബ്ദമുയർത്തിയ ആളെന്നൊക്കെപ്പറഞ്ഞാൽ നമ്മടാള് തന്നാരിക്കും, സഖാവ് തീർച്ചപ്പെടുത്തി. എന്നാലും കഷ്ടമായിപ്പോയി, പാവം മുഹമ്മദ് അലി സഖാവിനു കേരള രാഷ്ട്രീയത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയുടെ മണ്ണിൽ വച്ച് തന്നെ ജീവൻ വെടിയേണ്ടിവന്നല്ലോ ...ജയരാജൻ സഖാവ് നെടുവീർപ്പിട്ടു. ഇതെന്തു ന്യായം, ഇതെന്തു നീതി ... കേരളത്തിൻറെ യശസ്സ് ലോകത്തിൻറെ മുന്നിൽ വാനോളമുയർത്തിയ ആ മഹാന് ആ നാട്ടിൽ വച്ച് മരണം, ആ നാറികളുടെ നാട്ടിൽ വച്ച്, ഇലക്ഷൻ സമയത്ത് പുന്നയ്ക്കാമൂടു പഞ്ചായത്തിലെ ചന്തകവലയിൽ സിപിഎമ്മിനെതിരെ പോസ്റ്ററൊട്ടിപ്പിച്ച ഒബാമയുടെ നാട്ടിൽ വച്ച്...കഷ്ടമായിപ്പോയി...ഒരനുസ്മരണമോ മറ്റോ കൂടണം. പുള്ളീടെ പിള്ളാരും ഭാര്യയുമൊക്കെ ....ഇതെവിടുന്നിട്ടു തപ്പിയെടുക്കും, സഖാവ് പിന്നേം ചിന്തിച്ചു, വീണ്ടും തലയ്ക്കുള്ളിൽ ആർത്തനാദം...ഹോ, വേണ്ട ... അടിമസഖാവിനോട് തന്നെ ചോദിച്ചറിയാം , തനിക്കു വെവരമില്ലെന്നവനും കരുതേണ്ട
സഖാവ് : "പിന്നേയ്, ഈ മരിച്ച അലിക്ക് മക്കളൊന്നുമില്ലെ സഖാവേ?"
അടിമസഖാവ്: "ഒരു മോള്, ലൈല ...." പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ ബെല്ലടിച്ചു.
അടിമസഖാവ് നോക്കിയിട്ട് പറഞ്ഞു, "മനോരമ ന്യൂസീന്നാ".
സഖാവിനാവേശമായി, "ഇങ്ങു താ"
സഖാവ് ഫോൺ ചെവിയിൽ വെച്ചു, അങ്ങേ തലയ്ക്കൽ അവതാരകയുടെ കിളിനാദം...ചെറുതായോന്നാഞ്ചിയ രോമങ്ങളെല്ലാം താത്തു പിടിച്ചുകൊണ്ടു സഖാവ് കാതോർത്തു,
അവതാരക: "ശ്രീ ഈ പീ ജയരാജാൻ, മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആ ഇതിഹാസത്തെക്കുറിച്ചുള്ള ഓർമ താങ്കൾക്ക് എങ്ങനെയാണ് ഒന്ന് പങ്ക് വയ്ക്കാൻ കഴിയുക?"
സഖാവ് രണ്ടും കല്പിച്ചു കീറി: "മുഹമ്മദാലി അമേരിക്കയി്ൽ വച്ച് മരിച്ചു എന്നുള്ള വാർത്ത ഇപ്പോഴാണ് ഞാനറിയുന്നത്. കേരളത്തിലെ കായിക രംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഗോൾഡു മെഡൽ നേടി നമ്മുടെ കേരളത്തിൻറെ പ്രശസ്തി വാനോളമുയർത്താൻ, ലോകരാഷ്ട്രങ്ങളിലെക്കുയർത്തിക്കൊണ്ടു വരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ നിര്യാണത്തിൽ കേരളത്തിൻറെ ദുഃഖം, കായികലോകത്തിൻറെ ദുഃഖം ഞാനറിയിക്കുകയാണ്..."
അവതാരകയുടെ കിളിനാദം: "വളരെ നന്ദി ശ്രീ..." ലൈൻ കട്ടായി.
"ഛെ...ലൈലമോൾക്കൊരു ജോലീടെ കാര്യംകൂടെ പറയാമാരുന്നു, അവളതിനെടയ്ക്കു കേറി കട്ടാക്കികളഞ്ഞു" സഖാവ് ഒരാത്മഗതം പറഞ്ഞു.
ഫോണിൽ നിന്ന് കണ്ണുപോക്കി ജയരാജൻ സഖാവ് നേരെ നോക്കിയപ്പോൾ അടിമസഖാവ് ദാ വായുംപോളിച്ചന്തം വിട്ടു തന്നെത്തന്നെ നോക്കിയിരിക്കുന്നു. സഖാവിനു ചെറുതായി നാണം വന്നു, ഇതെന്നാ നോട്ടമാ ഇവനീ നോക്കുന്നേ ...
"വായടയ്ക്കെടാ...നീ എന്നെ ഇതാദ്യമായിട്ടു കാണുവാന്നോ..." അടിമസഖാവിനെ നോക്കി തെല്ലൊരു നാണത്തോടെ ഇങ്ങനെ മോഴിഞ്ഞുകൊണ്ട് ജയരാജൻ സഖാവ് സീറ്റിലേക്ക് ചാരിക്കിടന്നു.

Tuesday, February 23, 2016

മോഹൻലാലിനൊരു തുറന്ന കത്ത്

മോഹൻലാൽ, താങ്കൾ പറഞ്ഞു പറഞ്ഞ് ഇതെവിടെകൊണ്ടെത്തിക്കാനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മാത്രമല്ല, സത്യം പറഞ്ഞാൽ സാമാന്യ ബുദ്ധിയുപയോഗിച്ച് ചിന്തിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല!. ഈ പറയുന്ന സംവാദങ്ങളും, ചർച്ചകളും, പ്രസംഗങ്ങളും, മുദ്രാവാക്യംവിളികളും എല്ലാം ചേർന്നതിനെയാണല്ലോ അഭിപ്രായ സ്വാതന്ത്യം, ആവിഷ്കാര സ്വാതന്ത്യം എന്ന് പറയുന്നത്?, അതാണ് ഇന്ത്യ എന്ന മഹാരാജ്യത്തിൻറെ ജീവൻ, അതിനു തടയിടാൻ നോക്കുമ്പോഴാണ് ഇന്ത്യ മരിക്കുന്നത്! രാജ്യത്തെ ജനങ്ങൾ ചർച്ചകളും, സംവാദങ്ങളും, പ്രധിഷേധങ്ങളും, പ്രസംഗങ്ങളും നടത്തുന്നത് എങ്ങനെയാണ് ഹേ രാജ്യദ്രോഹമാകുന്നത്??!! ഈ സംവാദങ്ങളും, ചർച്ചകളും, പ്രസംഗങ്ങളും, പ്രധിഷേധങ്ങളുമൊക്കെകൊണ്ട് നേടിയെടുത്തതാണ് ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യം.

അതിർത്തിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തെ കാക്കുന്ന പട്ടാളക്കാരെ ആരധിക്ഷേപിചെന്നാണ് താങ്കളീ പറഞ്ഞുവരുന്നത്? സ്വന്തം വെബ്സൈറ്റിന് സ്വയം 'ദി കമ്പ്ലീറ്റ് ആക്ടർ' എന്ന് പേരിടാനും, സ്വന്തം നാട്ടിൽ നടന്ന ഏറ്റവും വലിയ പരിപാടികളിലോന്നായ നാഷണൽ ഗെയിംസ് ഉദ്ഘാടന ദിവസം തന്നെ കൊളമാക്കാൻ നാട്ടുകാരുടെ ചിലവിൽ 'ലാലിസം' എന്ന കോമാളിത്തരം അതേ നാട്ടുകാരുടെ മുകളിലേക്ക് ഛർദ്ദിക്കാനും രണ്ടുവട്ടം ആലോചിക്കേണ്ടി വരാത്ത ആളാണീ ഗീർവാണം മുഴക്കുന്നതെന്നോർത്തപ്പോൾ ഒരു മലയാളി എന്ന നിലയിൽ എനിക്കും വരുന്നുണ്ട്, ലാൽ, ലജ്ജിച്ചു തല താഴ്ത്തിയലൊ എന്നൊരു ശങ്ക! ഒന്ന് ചോദിച്ചോട്ടെ, താങ്കൾ ഈ പറഞ്ഞ ന്യായം വച്ചാണെങ്കിൽ, ഇടയ്ക്കിടയ്ക്കെന്നും പറഞ്ഞുകൂടാ, ഒന്നോ രണ്ടോ വർഷങ്ങളിലോരിക്കൽ വന്നുപോകുന്ന ചുരുക്കം നല്ല സിനിമകലൊഴിച്ച് താങ്കൾ മീശപിരിച്ചും മറ്റു കോമാളിത്തരങ്ങൾ കാണിച്ചും ഒന്നിനു പിറകെ മറ്റൊന്നെന്ന രീതിയിൽ പടച്ചു വിടാറുള്ള ചവറു സിനിമകൾ നാട്ടുകാർക്ക് സഹിക്കേണ്ടി വരുമ്പോഴും, ഒരുളുപ്പുമില്ലാതെ നേരത്തെ പറഞ്ഞ ലാലിസം എന്ന കോമഡി ഷോ നാട്ടുകാരുടെ ചിലവിൽ, അവരെ നാണംകെടുത്തി, അവരുടെ മുൻപിൽ തന്നെ അവതരിപ്പിച്ചപ്പോളും സിഅചെനിലും, ലദ്ദാഖിലും, ഇന്ത്യയുടെ എല്ലാ അതിർത്തികളിലും പട്ടാളക്കാർ കാവൽ നിൽപുണ്ടായിരുന്നു. അന്നും ശത്രുവിൻറെ വെടിയേറ്റും, മറ്റു സാഹചര്യങ്ങളോടു പോരാടിയും നമ്മുടെ പല ധീരന്മാരായ പട്ടാളക്കാരും മരണത്തോട് കീഴടങ്ങിയിട്ടുണ്ട്. അന്നു താങ്കൾ ഇത് രാജ്യദ്രോഹമോ മറ്റോ ആയിപോകുമോ എന്നൊന്നും ചിന്തിച്ചില്ലേ??!! അതും പോട്ടെ ലാൻസ് നായിക് സുധീഷും, ലാൻസ് നായിക് ഹനുമന്തപ്പയും മരിച്ച വാർത്ത കേട്ട് താങ്കൾ താങ്കളുടെ ജോലി നിറുത്തിവെച്ചോ? ദേശസ്നേഹംകൊണ്ട് വീർപ്പുമുട്ടിയിരിക്കുന്ന, ഒരു ലെഫ്റെനൻറ് കേണൽ കൂടിയായ, താങ്കൾ ഈ ധീര ജവാന്മാരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നോ? ഇതൊന്നും ചെയ്യാതെ രാത്രി മുഴുവൻ ഏസിയുടെ തണുപ്പിൽ കമ്പിളിപുതപ്പിനുള്ളിൽ പത്തുമണിവരെ കിടന്നുറങ്ങി, ഗീസറിലെ ചൂടുവെള്ളത്തിൽ പല്ലുംതെച്ചു, കുളിച്ചുവന്നിരുന്നു വിലകൂടിയ പൊടികൊണ്ടുണ്ടാക്കിയ കാപ്പി മോന്തിക്കൊണ്ട് ബുധനാഴ്ച രാവിലെ പത്രം വായിച്ചപ്പോളാണ് താങ്കളീ ചിത്രം കണ്ടതും, താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദേശസ്നേഹി പെട്ടെന്നെണീറ്റതും കലങ്ങിക്കിടക്കുന്ന വെള്ളം ഒന്നിളക്കി കുറച്ചു മീൻ പിടിച്ചാലോ എന്നാലൊചിച്ചതും!

താങ്കൾ പറഞ്ഞുവന്നതിൽ അടിസ്ഥാനപരമായി ഉള്ളകുഴപ്പങ്ങൾ കുറച്ചുണ്ട്, ഞാൻ വിശദീകരിക്കാം. ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾ സ്വന്തം രാജ്യം കാക്കുന്ന പട്ടാളക്കാരെ ബഹുമാനിക്കുന്നില്ല എന്ന് താങ്കൾ പറയുന്നത് ഒന്നുകിൽ താങ്കൾക്ക് വിവരമില്ലാഞ്ഞിട്ടയിരിക്കാം, അല്ലെങ്കിൽ വിവരമില്ലായ്മ നടിക്കുന്നതുകൊണ്ടായിരിക്കാം (നന്നായി അറിയാവുന്ന ഒരേ ഒരു ജോലി അഭിനയമായതുകൊണ്ട് രണ്ടാമത് പറഞ്ഞതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!). തിരക്കിനിടയിൽ സമയം കിട്ടാഞ്ഞിട്ടോ, അതോ തണുപ്പതെഴുന്നെൽക്കാൻ താമസിച്ചതുകൊണ്ടോ എന്തോ, താങ്കൾ പോയില്ലെന്നെ ഉള്ളു, ലാൻസ് നായിക് ഹനുമന്തപ്പയുടെയും, ലാൻസ് നായിക് സുധീഷിൻറെയും സംസ്കാര ചടങ്ങുകൾ നടന്നത് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, പതിനായിരക്കണക്കിനു ജനങ്ങളുടെ (തണുപ്പത്ത് പുതയ്ക്കാൻ കമ്പിളിയും, പല്ല് തേയ്ക്കാനും കുളിക്കാനും ഗീസറിൽനിന്ന് വരുന്ന ചൂടുവെള്ളം ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്തവരുമായ ഇന്ത്യമാഹരാജ്യത്തിലെ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ, പാവം പൊതുജനത്തിൻറെ) സാന്നിധ്യത്തിലായിരുന്നു. പിന്നെ മറ്റൊന്ന്, തുടക്കത്തിൽ പറഞ്ഞപോലെ ഇവിടെ, സർവകലാശാലകളിലും, പൊതുവേദികളിലും, സ്വകാര്യ സദസ്സുകളിലും, ടി വി യിലും, പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും, എന്തിനു ചായക്കടകളിലും, ബാർബർ ഷോപ്പുകളിലും വരെ നടക്കുന്ന സംവാദങ്ങളും, ചർച്ചകളും, തർക്കങ്ങളും, പ്രസംഗങ്ങളും, അഭിപ്രായപ്രകടനങ്ങളും എല്ലാമാണ് ഈ രാജ്യത്തിൻറെ ജീവൻ. തണുപ്പത്ത് പുതയ്ക്കതെയും, ചൂടുവെള്ളത്തിൽ കുളിക്കാതെയും,ഏസി മുറികളിൽ കിടന്നുറങ്ങാതെയും ഒരുപാടൊരുപാടുപേർ കഷ്ടപ്പെട്ട്, പോരുതി നേടിയതാണ് ഈ ജീവൻ, ഈ സ്വാതന്ത്ര്യം. ഈ ജീവൻ, ഈ സ്വാതന്ത്ര്യം കാക്കാൻ വേണ്ടിയാണു ജവാന്മാർ അതിർത്തി കാക്കുന്നത്, അല്ലാതെ അതിനു വിലങ്ങിടാനല്ല. ഈ ജീവനെയാണ്, ഈ സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അങ്ങനെയൊരു ജനാധിപത്യത്തിനു വേണ്ടിയാണ് നമ്മുടെ പൂർവികർ പലതും ത്യജിച്ചതും സമരം ചെയ്തതും.
ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഒരു ജനാധിപത്യ രാഷ്ട്രത്തിൻറെ പട്ടാളം അതിൻറെ പവിത്രതയും അന്തസ്സും നിലനിർത്തുന്നത് ആ രാഷ്ട്രത്തിൻറെയും, രാഷ്ട്രതാത്പര്യങ്ങളുടെയും നിഷ്പക്ഷ കാവൽക്കാരാകുമ്പോളാണ്, അല്ലാതെ അവിടത്തെ രാഷ്ട്രീയത്തിൽ കക്ഷിചേർന്ന് നേരിട്ടിടപെടുമ്പോളല്ല… അതിനായി സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച് രാജ്യതാത്പര്യത്തിനുവേണ്ടി പോരാടാൻ തയ്യാറുള്ള പട്ടാളക്കരിലൂടെയാണ്, അല്ലാതെ പട്ടാളത്തിൽ നിന്ന് ലഭിച്ച യോഗ്യതകളും സമ്മാനങ്ങളും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള ഒരായുധമൊ, ഉപകരണമോ ആക്കിമാറ്റി രാഷ്ട്രീയമായി പക്ഷം ചേരുന്നവരുടെ മുതലകണ്ണുനീരിൽ കൂടിയല്ല. പട്ടാളക്കാരും വിമർശനങ്ങൾക്കതീതരല്ല, അങ്ങനെ ഒരിക്കലും ആകാനും പാടില്ല; എന്നിട്ടുപോലും അശ്രദ്ധയും കൈപ്പിഴയും മൂലം സ്വന്തം ജീവനും, കൂടെയുള്ള മറ്റുള്ളവരെയും അപകടത്തിൽപെടുത്തിയ ഒരു പട്ടാളക്കരനെപ്പോലും പൂർണ ബഹുമതികളോടും എല്ലാ ആദരവോടുംകൂടിയാണ് നമ്മൾ ഇന്ത്യക്കാർ അവസാനമായി യാത്രയാക്കിയത്.

താങ്കൾ ഇത്രയും നീട്ടിപ്പറഞ്ഞതിൻറെ ഉദ്ദേശം ഇപ്പോളും മനസ്സിലാകുന്നില്ല. ഒരു പാവം പട്ടാളക്കാരൻറെ മരണവും ജെ എൻ യു -വിലെ സംഭവങ്ങളുമായി കൂട്ടികുഴച്ചൊരവിയലുണ്ടാക്കാനായിരുന്നു ഈ സാഹസമെങ്കിൽ ലാലിസം പോലെ ഇതും ഒരു വെറും പാഴ്‌വേലയായിപ്പോയി എന്ന് പറയാതെ വയ്യ ... ഇതും ഒത്തില്ല മോനെ ദിനേശാ!!